തുലാം മാസം വന്നതോടെ തെയ്യങ്ങളും കോമരങ്ങളും അനുഗ്രഹം ചൊരിയാനെത്തുന്നു

27 Oct 2023

News
തുലാം മാസം വന്നതോടെ തെയ്യങ്ങളും കോമരങ്ങളും അനുഗ്രഹം ചൊരിയാനെത്തുന്നു

ഉണങ്ങിയ തെങ്ങിൻ ഇലകൾ കൊണ്ടുണ്ടാക്കിയ നാടൻ പന്തം, കലാകാരന്റെ മുഖത്ത് തീജ്വാലകൾ നൃത്തം ചെയ്യുന്ന കാഴ്ച,  വെറുമൊരു മർത്യൻ ദൈവമായി മാറുന്നത് ശ്വാസമടക്കിപ്പിടിച്ച് കണ്ടുനിൽക്കും നമ്മൾ. തുലാം മാസം വന്നതോടെ, ഇനി മുതൽ ഉത്തരകേരളത്തിൽ ഉത്സവകാലമായി. അമ്പലപ്പറമ്പുകളിലും കാവുകളിലും തറവാട്ടുമുറ്റങ്ങളിലും ഇനി തെയ്യങ്ങളുടെ ചിലമ്പൊലി ഉയരും. കോമരങ്ങൾ വാൾകുലുക്കി അനുഗ്രഹം ചൊരിയും.

കേരളത്തിലെ പഴയ കോലത്തുനാട് മേഖലയിൽ (ഇന്നത്തെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും വയനാട്, മലപ്പുറം, കോഴിക്കോട് എന്നിവയുടെ ചില ഭാഗങ്ങളിലും) അവതരിപ്പിക്കപ്പെടുന്ന ഒരു ആചാരപരമായ നൃത്തരൂപമാണ് തെയ്യം. ഈ വാക്ക് ദേവം അല്ലെങ്കിൽ തൈവം (ദൈവം) എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അത് ആചാരം പോലെ തന്നെ കലയുമാണ്. പുരാതന കേരളത്തിൽ നിലനിന്നിരുന്ന വിവിധ ആരാധനകളിൽ നിന്നാണ് തെയ്യം ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു - വൃക്ഷങ്ങൾ, സർപ്പങ്ങൾ, കടുവകൾ, പൂർവ്വികർ, ആത്മാക്കൾ, വീരന്മാർ, മാതൃദേവതകൾ, രോഗങ്ങളെ ഭരിക്കുന്ന ദേവതകൾ എന്നിവയെ ആരാധിച്ചുപോന്നിരുന്നു. പരമ്പരാഗതമായി മലയാള മാസങ്ങളായ തുലാം  (ഒക്ടോബർ പകുതി) ഇടവപ്പതിയ്ക്കും (മെയ് പകുതി) ഇടയിൽ നടക്കുന്നു. 

ചുവന്ന വസ്ത്രം ധരിച്ച്, കൈയിൽ വാളുകളും കവചവുമേന്തി  കാവൽക്കാർ തെയ്യത്തെ അനുഗമിക്കുന്നു. ഇവർ കോമരം അല്ലെങ്കിൽ വെളിച്ചപ്പാടാകുന്നു. അവർ താളത്തിനൊപ്പം ആടി, സമന്വയിപ്പിച്ച ചുവടുകളിൽ നീങ്ങികൊണ്ടു കുടിയാട്ടം ചെയ്യുന്നു.

തെയ്യം കെട്ടിയാടാൻ ഒരു വ്യക്തി ശാരീരികമായും മാനസികമായും വലിയ തയ്യാറെടുപ്പുകൾ നടത്തണം. അവൻ ദേവതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പലപ്പോഴും പ്രത്യേക നേർച്ചകൾ സ്വീകരിക്കുകയും ചെയ്യുന്നു. ചിലർ ശ്രീകോവിലിന്റെ പരിസരത്ത് താമസിക്കുന്നു, ചിലർ സ്വന്തമായി ഭക്ഷണം തയ്യാറാക്കുന്നു, മറ്റുള്ളവർ മാംസവും മദ്യവും ഒഴിവാക്കുന്നു. അങ്ങിനെ ശക്തിയാർജ്ജിച്ചു ഉത്സവ പരിസരത്തു മാന്ത്രികമായി തിമിർത്താടുന്നു...

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit