
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദേശപ്രകാരം ഇന്നലെ വൈകിട്ടു മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. കരിയാത്തുംപാറ ബീച്ച് മേഖലയിൽ പ്രവേശനം ഉണ്ടാകും. സുരക്ഷ പരിഗണിച്ച് അമിത ജലപ്രവാഹം ഉണ്ടാകുന്ന പാറക്കടവ് മേഖലയിൽ ടൂറിസ്റ്റുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബീച്ച് മേഖലയിൽ പ്രദേശവാസികളായ കൂടുതൽ ഗൈഡുകളെ നിയമിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.